തിരുവനന്തപുരത്ത് കുടിവെള്ളം വൈകും: പൈപ്പുകളുടെ അലൈൻമെന്റ് തെറ്റി

വൈകിട്ട് നാല് മണിക്ക് കുടിവെള്ളം വിതരണം ആരംഭിക്കുമെന്ന മന്ത്രിമാരുടെ ഉറപ്പ് പാഴായി.

TVM water crisis

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാകാതെ അധികൃതർ. ഇന്ന് വൈകുന്നേരം നാല് മണിക്ക് പമ്പിങ് പുനരാരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും മന്ത്രി വി. ശിവൻകുട്ടിയും ഉറപ്പ് പറഞ്ഞിരുന്നെങ്കിലും അതൊക്കെയും പാഴായി. പരസ്പരം ബന്ധിപ്പിക്കേണ്ട പൈപ്പുകളുടെ അലൈൻമെന്റ് തെറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

പമ്പിങ് തുടങ്ങിയാലും ജലവിതരണം പൂർണതോതിലാകാൻ മണിക്കൂറുകളെടുക്കും. വൈകിട്ട് നാല് മണിക്ക് കുടിവെള്ളം വിതരണം ആരംഭിക്കുമെന്ന മന്ത്രിമാരുടെ ഉറപ്പ് പാഴായി. നാലുദിവസമായി പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ജനം പൊറുതിമുട്ടുകയാണ്.

പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികൾ ഇടപെട്ട് അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി. രാത്രിയോടെ പമ്പിങ് തുടങ്ങുമെന്നാണ് പ്രതീക്ഷ. ജലവിഭവ വകുപ്പിനെ വിമർശിച്ച് സിപിഎം എംഎൽഎ വി കെ പ്രശാന്ത് രംഗത്തെത്തി. ദാഹിച്ചുവലഞ്ഞ പൊതുജനങ്ങൾ തൊണ്ട പൊട്ടി വിളിച്തോടെ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉണർന്നു. കുടിവെള്ളം മുട്ടിച്ച അറ്റകുറ്റപ്പണി ഏതാണ്ട് പൂർത്തിയായി. ഇനി പമ്പിങ് നടത്തി സമ്മർദ്ദ പരിശോധന നടത്തണം.

ലീക്കുണ്ടായില്ലെങ്കിൽ രാത്രി 8 മണിയോടെ താഴ്ന്ന ഭാഗത്തെ വീടുകളിൽ വെള്ളം എത്തും. അർദ്ധരാത്രിയോടെ ഉയർന്ന സ്ഥലങ്ങളിലും വെള്ളംഎത്തും എന്നാണ് പ്രതീക്ഷ. നഗരത്തിലെ കുടിവെള്ളം മുടങ്ങിയതിനു ഉത്തരവാദി ജല അതോറിറ്റി ആണെന്നും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments