നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും ഭാര്യയുടേയും വിവാഹത്തെക്കുറിച്ച് പങ്കുവച്ചത്. രസകരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’എന്നാണ് ധർമ്മജൻ കുറിച്ചത്. ഇരുവർക്കും വിവാഹവാർഷിക ആശംസകൾ നേരുകയാണ് സോഷ്യൽ മീഡിയ. ഭാര്യ അനൂജയ്ക്ക് ഒപ്പമുള്ള ചിത്രവും ധർമ്മജൻ ഷെയർ ചെയ്തിട്ടുണ്ട്. വേദ, വൈഗ എന്നിവരാണ് ധർമ്മജൻ- അനൂജ ദമ്പതികളുടെ മക്കൾ. മക്കൾക്കുമുന്നിൽ വീണ്ടും വിവാഹിതരാവുകയും ഒരു അടിപൊളി ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തിരിക്കുകയാണ് ധർമ്മജനും അനൂജയും.

നീ ചത്തുപോയാൽ ഇൻഷുറൻസ് പോലും കിട്ടില്ലെന്ന് പറഞ്ഞു

വിവാഹം ഒരുപ്രാവശ്യം കഴിഞ്ഞതാണ്. പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയവരാണ് ഞങ്ങൾ. നാട്ടിലെ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. രജിസ്റ്റർ ചെയ്തിരുന്നില്ല. പിള്ളേർ ഒരാൾ പത്തിലും ഒരാൾ ഒമ്പതിലുമായി. വൈഗ, വേദ. അവരുടെ സാന്നിദ്ധ്യത്തിൽ കല്യാണം കഴിച്ചെന്ന് മാത്രമല്ല, റെക്കോർഡിക്കലി നമുക്ക് രേഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും രേഖ ആവശ്യമാണ്. അതുകൊണ്ട് ഭാവിക്കുവേണ്ടി, സുരക്ഷിതത്വത്തിനുവേണ്ടി വീണ്ടും വിവാഹിതരായതാണ്.

മക്കളുടെ സ്‌കൂളിലെ പിള്ളേരൊക്കെ അവരോട് നിങ്ങൾ ഭാഗ്യം ചെയ്തവരാണെന്നാണ് പറഞ്ഞത്. ഒളിച്ചോടിയെങ്കിലും വീട്ടുകാർ ഒരു വർഷമൊക്കെയേ അകന്നുനിന്നിട്ടുള്ളൂ. കുട്ടികളൊക്കെ ആയപ്പോൾ അകൽച്ച മാറി. കല്യാണത്തിന് എന്റെ അച്ഛൻ, അമ്മ ഇവളുടെ അച്ഛൻ അങ്ങനെ വേണ്ടപ്പെട്ടവർ ഇല്ല. അതാണ് വിഷമം. ബന്ധുക്കളടക്കമുള്ളവരെയൊന്നും അറിയിക്കാതെയാണ് പ്ലാൻ ചെയ്തത്. പിന്നെ ആൾക്കാർ അറിഞ്ഞുവരുമല്ലോ. രാവിലെ ഞാൻ പോസ്റ്റിട്ടിരുന്നത്.

നീ ഇതുവരെ രജിസ്റ്റർ ചെയ്തില്ലേ എന്ന് ചോദിച്ച് പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്തുപോയാൽ ഇൻഷുറൻസ് പോലും കിട്ടില്ലെന്ന് പറഞ്ഞു.’ – ധർമജൻ ബോൾഗാട്ടി വ്യക്തമാക്കി.

നിരവധി പേരാണ് വിവാഹ വാർഷിക ആശംസകൾ അറിയിച്ചിരിക്കുന്നത്. അനൂജയാണ് ധർമ്മജന്റെ ഭാര്യ. ഇവരുവർക്കും വേദ, വെെഗ എന്ന് പേരുള്ള രണ്ട് പെൺമക്കളുണ്ട്. ‘വീണ്ടും വിവാഹ ആശംസകൾ’, ​’കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല’,​’ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ’,​’ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകൾ ധർമ്മജനെ കണ്ടു പിടിക്കട്ടെ ‘,​ ‘സദ്യ ഉണ്ടോ ആവോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.