
വല്ല്യേട്ടൻ വീണ്ടും വെള്ളിത്തിരയിലേക്ക്
അറക്കല്‍ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, ആക്ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ ചിത്രമാണ് വല്ല്യേട്ടൻ.
രഞ്ജിത്തിൻ്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു അറക്കല്‍ മാധവനുണ്ണി മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്ല്യേട്ടൻ. അക്കാലത്തെ മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്ല്യേട്ടൻ.
അംമ്പലക്കര ഫിലിംസിൻ്റെ ബാനറില്‍ ബൈജു അംമ്പലക്കര , അനില്‍ അംമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ചു വർഷങ്ങള്‍ക്കുശേഷം 4K ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റത്തില്‍ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുകയാണ്. ദൃശ്യവിസ്മയങ്ങളുടെ നവ്യമായ അനുഭൂതിയോടെ തന്നെ ജനപ്രിയമായ ഈ ചിത്രം പ്രേഷകർക്ക് മുന്നിലെത്തുന്നു.
അംമ്പലക്കര ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റത്തില്‍ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ് പ്രതാപം കൊണ്ടും സമ്പത്ത് കൊണ്ടും സമ്പന്നമായ അറക്കല്‍ തറവാട്ടില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കാലം എത്ര കടന്നാലും മാധവനുണ്ണിയെന്ന കഥാപാത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അതുതന്നെയാണ് പ്രേഷകർ ഈ ചിത്രത്തെ നെഞ്ചോടു ചേർത്തതും.4k ഡോള്‍ബിഅറ്റ്‌മോസ് സിസ്റ്റത്തില്‍ ആദ്യമെത്തുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്.ഈ ചിത്രത്തിൻ്റെ 4k വിഷ്യല്‍ ട്രാൻഫ്ഫർ നടത്തിയിരിക്കുന്നത് യു. എസ്സിലാണ്.
ശോഭന, സായ്കുമാർ,സിദ്ദിഖ്, മനോജ്.കെ.ജയൻ, എല്‍.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരി, സംഗീതം രാജാമണി, ചായാഗ്രഹണം രവിവർമ്മൻ, എഡിറ്റിംഗ് എല്‍. ഭൂമിനാഥൻ, നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തുന്നു.