
മെസിയും സുവാരസും പുതിയ ക്ലബ്ബ് രൂപീകരിച്ചതിന്റെ സന്തോഷം കളിക്കളത്തിലും പ്രകടപ്പിച്ചപ്പോൾ ഇന്റർമിയാമിക്ക് തകർപ്പൻ ജയം. ഇന്നലെയാണ് ഇരുവരും ഉറുഗ്വേയിൽ ഡിപോർട്ടിവോ എൽ എസ് എം എന്ന ക്ലബ്ബ് രൂപീകരിച്ചത്. സുവാരസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലുടെ പുറത്ത് വിട്ടത്. അതിന് പിന്നാലെ ഇന്റർമിയാമിക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ ഇരുവരും രണ്ട് ഗോൾ വീതം നേടി മിന്നുന്ന പ്രകടനം നടത്തി.
ഇവരുടെ പ്രകടനത്തിന്റെ ബലത്തിൽ മേജർ സോക്കർ ലീഗിൽ മോൺട്രിയലിനെ 4-2 നാണ് ഇന്റർ മിയാമി തകർത്തത്. 2 ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ച മെസിയാണ് കളിയിലെ ഹീറോ.
27 ആം മിനിട്ടിൽ മെസിയുടെ ലോഗ് റേഞ്ച് ഷോട്ട് ഗോൾ പോസ്റ്റിൻ്റെ ഇടത്തെ മൂലയിൽ പതിച്ചത് അവിശ്വസനിയമായ കാഴ്ചയായിരുന്നു. അടുത്ത ഗോൾ മെസിയുടെ പാർട്ട്നർ സുവാരസിൻ്റെ വക. 68 ആം മിനിട്ടിൽ മെസിയുടെ ഗംഭീര പാസിൽ നിന്ന് സുവാരസിന്റെ ഗോൾ പിറന്നു.
71 ആം മിനിട്ടിൽ സുവാരസ് വീണ്ടും ഗോൾ നേടി. മിയാമി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡാൻ്റേ സീലി 74 ആം മിനിട്ടിൽ ഒരു ഗോൾ മടക്കി. 87 ആം മിനിട്ടിൽ ബോക്സിനുള്ളിൽ ലഭിച്ച പാസിൽ നിന്ന് ഓടി വന്ന ഗോളിക്ക് മുകളിലൂടെ മെസിയുടെ അടുത്ത ഗോളും പിറന്നതോടെ മിയാമി വിജയം ഉറപ്പിച്ചു. 92 ആം മിനിട്ടിൽ വിക്ടർ ഒരു ഗോൾ നേടി മോൺട്രിയലിൻ്റെ പരാജയ ഭാരം കുറച്ചു.
15 മൽസരത്തിൽ നിന്ന് 26 പോയിൻ്റുമായി മേജർ സോക്കർ ലീഗിൽ ആറാം സ്ഥാനത്താണ് ഇൻ്റർമിയാമി. ജൂൺ 1 ന് കൊളംബസുമായിട്ടാണ് മിയാമിയുടെ അടുത്ത മത്സരം.