InternationalNews

വസ്ത്രം മാറാനോ, കുളിക്കാനോ അനുവാദമില്ല; ശതകോടീശ്വരനായ ഇന്ത്യൻ വംശജന്റെ മകൾ യുഗാണ്ടയിൽ തടവിൽ

സിനിമകഥയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് ശതകോടീശ്വരനായ ഇന്ത്യൻ വംശജൻ പങ്കജ് ഓസ്വാളിന്റെ കുടുംബത്തിൽ നടക്കുന്നത്. പങ്കജ് ഓസ്വാളിന്റെ മകൾ 26 കാരിയായ വസുന്ധര ഓസ്വാളിനെ, കൊലപാതക കുറ്റത്തിന്റെ പേരിൽ തടങ്കിലാക്കിയിരിക്കുകയാണ് യുഗാണ്ട പോലീസ്. പങ്കജിന്റെ കമ്പനിയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഒക്ടോബർ ഒന്ന് മുതൽ വസുന്ധരയെ യുഗാണ്ട പ്രാദേശിക ഉദ്യോസ്ഥർ തടങ്കിലാക്കിയിരിക്കുന്നത്.

വെള്ളവും വസ്ത്രവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ വസുന്ധരയ്ക്ക് നിഷേധിച്ചിരിക്കുകയാണെന്നാണ് അവരുടെ കുടുംബം ആരോപിച്ചിരിക്കുന്നത്. ആദ്യം ഒരു ജയിലിൽ പാർപ്പിക്കുകയും, തുടർന്ന് അവിടെന്ന് മറ്റൊരു ജയിലിൽ കൊണ്ടുപോകുകയും വസുന്ധരയ്ക്ക് നിയമപരമായ അവകാശങ്ങൾ ആക്‌സസ് ചെയ്യാനും, കുടുംബവുമായി ബന്ധപ്പെടാനും അനുവാദമില്ലെന്നാണ് പുറത്തുവരുന്ന വാർത്ത.

ഒസ്വാൾ ഗ്രൂപ്പ് ഗ്ലോബലിൻ്റെ ഉടമയായ പങ്കജ് പറയുന്നത് പ്രകാരം, ലോ എൻഫോഴ്‌സ്‌മെന്റുകാരെന്ന് അവകാശപ്പെടുന്ന 20 ആയുധധാരികളാണ് വസുന്ധരയെയും മറ്റു ചില ജീവനക്കാരെയും, യുഗാണ്ടയിൽ നിന്നുള്ള കുടുംബത്തിൻ്റെ എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ പ്ലാൻ്റിൽ നിന്ന് പിടിച്ചുകൊണ്ടു പോയത്.

ഒസ്വാൾ കുടുംബത്തിനു കീഴിലെ ബിസിനസ് സംരംഭങ്ങളിലൊന്നിലെ മുൻ ജീവനക്കാരനായ മുകേഷ് കുമാർ മെനാരിയയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റത്തിനാണ് അറസ്റ്റ്. എന്നാൽ ഈ ആരോപണം വസുന്ധരയുടെ കുടുംബം നിഷേധിച്ചു. മെനാരിയ ടാൻസാനിയയിൽ ജീവനോടെയുണ്ടെന്നും തങ്ങൾക്കനുകൂലമായി മൊഴി നൽകിയിട്ടുണ്ടെന്നും ഓസ്വാൾ കുടുംബം പറയുന്നു.

ഒക്ടോബർ 1 മുതൽ വിചാരണ പോലും ചെയ്യാതെ തടവിലാക്കിയിരിക്കുകയാണെന്ന് അവരുടെ കുടുംബം ആരോപിച്ചു. അതേസമയം, മകളുടെ മോചനത്തിനായി അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് പങ്കജ് ഒസ്വാൾ യുഗാണ്ട പ്രസിഡൻ്റിന് കത്തെഴുതിയിട്ടുണ്ട്. ഇതിനു പുറമെ, ഇത് സംബന്ധിച്ച് പങ്കജ് ഒസ്വാൾ ഐക്യരാഷ്ട്ര സംഘടനയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്.

ഏഴ് വർഷമായി ഓസ്വാൾസിൽ ജോലി ചെയ്ത മുകേഷ് മെനാരിയയാണ് ഈ വിവാദത്തിൻ്റെ കാതൽ. ഉഗാണ്ടൻ പ്രസിഡൻ്റ് യോവേരി മുസെവേനിക്ക് എഴുതിയ തുറന്ന കത്തിൽ പങ്കജ് ഓസ്വാൾ, തൻ്റെ മകളെ തടങ്കലിൽ വച്ചിരിക്കുന്നത് ഓസ്വാൾ കുടുംബത്തിലെ ഒരു മുൻ ജീവനക്കാരൻ ഉന്നയിച്ച തെറ്റായ ആരോപണങ്ങളിൽ നിന്നാണെന്നു വ്യക്തമാക്കുന്നു.

തങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്നും, ഓസ്വാൾസ് ഗ്യാരൻ്റർമാരുമായി 200,000 ഡോളർ വായ്പയെടുക്കുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ചു. ഓസ്വാളുകൾ ബലം പ്രയോഗിച്ച് ഉഗാണ്ടയിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആളെ ഇതിനകം ടാൻസാനിയയിൽ നിന്ന് സംസ്ഥാന കസ്റ്റഡിയിൽ കണ്ടെത്തിയതായി വസുന്ധരയുടെ ഇളയ സഹോദരി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

അതേസമയം തടങ്കലിൽ ആയതുമുതൽ, വസുന്ധര വൃത്തിഹീനമായ അന്തരീക്ഷത്തിൽ ജീവിക്കാൻ നിർബന്ധിതയായി എന്ന് കുടുംബം ആരോപിച്ചു. വസുന്ധരയ്ക്ക് വെജിറ്റേറിയൻ ഭക്ഷണം നിഷേധിക്കപ്പെടുകയും ഒരു ജയിലിൽ നിന്ന് മറ്റൊന്നിലേക്ക് അറിയിപ്പ് കൂടാതെ മാറുകയും വൃത്തിഹീനമായ സാഹചര്യങ്ങൾ സഹിക്കേണ്ടി വരികയും ചെയ്തതായാണ് ആരോപണം.

90 മണിക്കൂറിലധികം ഷൂസ് നിറച്ച മുറിയിൽ ഇരിക്കാൻ നിർബന്ധിച്ചെന്നും ഏകദേശം അഞ്ച് ദിവസത്തോളം കുളിക്കാനോ വസ്ത്രം മാറാനോ അനുവദിച്ചില്ലെന്നും പങ്കജ് ഒസ്വാൾ പറയുന്നു. വസുന്ധരയുടെ ഫോൺ തട്ടിയെടുക്കുകയും നിയമപരമായ അവകാശങ്ങൾ ആക്‌സസ് ചെയ്യാനും, കുടുംബവുമായി ബന്ധപ്പെടാനും അവർക്ക് അനുവാദമില്ലെന്നാണ് റിപ്പോർട്ട്.

ഓസ്ട്രേലിയയിലും സ്വിറ്റ്സർലൻഡിലുമായി തട്ടകമുറപ്പിച്ചിട്ടുള്ള പങ്കജ് ഓസ്വാൾ ലോകത്തെ ഏറ്റവും വലിയ അമോണിയ ഉല്പാദന കമ്പനിയുടെ സ്ഥാപകനാണ്.

Leave a Reply

Your email address will not be published. Required fields are marked *