
സിനിമയുടെ സ്വാധീനം കുറ്റകൃത്യങ്ങൾ ഉണ്ടാക്കുന്നില്ല: മോഹൻലാൽ
മലയാളത്തിൽ വൻ വിജയം നേടിയ സിനിമയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, സിംഹള ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. ഇതിനിടയിൽ ദൃശ്യത്തിന്റെ ചൈനീസ് റീമേക്കും സംഭവിച്ചിരുന്നു. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ് ചിത്രത്തിന്റെ പേര്.മലയാളത്തിൽ ദൃശ്യം 2 ന്റെ വിജയത്തിന് ശേഷം ദൃശ്യം 3 യുടെ പ്രതീക്ഷയുമായി കാത്തിരിക്കുന്നു.
ദൃശ്യം സിനിമയ്ക്ക് പിന്നാലെ നടന്ന കുറ്റകൃത്യ സംഭവങ്ങൾ അതിന്റെ കഥാസന്ദർഭം അനുസരിച്ച് നടന്നതായി നിരവധി വിവമര്ശങ്ങളും ഉയർന്നിരുന്നു. ഇത് ‘ദൃശ്യം മോഡൽ’ എന്ന പദം ഉപയോഗിച്ച് പലപ്പോഴും വാർത്തകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ മോഹൻലാൽ ഈ അഭിപ്രായം തെറ്റാണെന്നാണ് പറയുന്നത്.
സിനിമ കണ്ട് അനുകരിക്കുന്നുവെന്ന് പറയുന്നതൊന്നും ശരിയല്ല. ചൈനയിൽ ദൃശ്യത്തിലെ ജോർജുകുട്ടി പോലീസിന് മുന്നിൽ കീഴടങ്ങി. അവർ പോലീസിനെ പറ്റിക്കാൻ സമ്മതിക്കില്ല. സിനിമയുടെ സ്വാധീനം കൊണ്ട് കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നില്ല,ചിലപ്പോൾ അത്യപൂർവം അങ്ങനെ സംഭവിച്ചേക്കാം.
ദൃശ്യത്തിന് മുന്‍പും ശേഷവും ആ സിനിമയിലേതു പോലുള്ള കൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നായിരുന്നു മുൻപ് സിനിമയുടെ സംവിധായകനായ ജീത്തു ജോസഫ് പറഞ്ഞത്. ഒരു കുറ്റം ചെയ്താൽ അത് മറയ്ക്കാനുള്ള ശ്രമങ്ങൾ കുറ്റവാളികൾ നടത്തും. അതൊക്കെ എല്ലാ കുറ്റവാളികളും ചെയ്യുന്നതാണ്. ചിലപ്പോൾ സിനിമയില്‍ കാണുന്ന ഒരു കാര്യം ചിലരെ സ്വാധീനിച്ചേക്കാം.
ദൃശ്യം സിനിമയിൽ ജോർജു കുട്ടി ചെയ്തത് പോലെയൊക്കെ ജീവിതത്തിൽ ചെയ്യാൻ ശ്രമിച്ചാൽ വേഗത്തിൽ പിടിക്കപ്പെടും. ആളുകളെ വിസ്മയിപ്പിക്കാനാണ് ഇത്തരത്തിലുള്ള രംഗങ്ങളൊക്കെ ചെയ്തത് എന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു
ദൃശ്യം 3യെ കുറിച്ച് ജിത്തു ജോസഫ് സംസാരിച്ചിരുന്നു. ദൃശ്യം 3യുടെ ക്ലൈമാക്സ് എല്ലാം മനസിൽ ഉണ്ട്. എന്നാൽ സിനിമ എന്ന് സംഭവിക്കും എന്ന കാര്യം ഇപ്പോൾ പറയാൻ പറ്റില്ലെന്നും ജിത്തു ജോസഫ് പറഞ്ഞു. ‘സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് ലാൽ സാറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സിനിമയുടെ പ്രധാന ഭാഗം കിട്ടേണ്ടതുണ്ട്. അത് കിട്ടിയാൽ മാത്രമേ സിനിമ നടക്കൂ. അത് എപ്പോഴായിരിക്കും നടക്കുകയെന്ന് അറിയില്ല’, അദ്ദേഹം പറഞ്ഞു.