NationalNews

അലോപ്പതി മുരുന്നുകളിൽ നിന്ന് മുക്തൻ; ആരോഗ്യ രഹസ്യം പറഞ്ഞ് അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ തന്റെ ആരോഗ്യത്തിലും ശാരീരികക്ഷമതയിലും കാര്യമായ പുരോഗതി കൈവരിച്ചതിനെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുകയുണ്ടായി. ലോക കരൾ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

“ആവശ്യമായ അളവിലുള്ള ഉറക്കം, വെള്ളം, ഭക്ഷണക്രമം, ചിട്ടയായ വ്യായാമം എന്നിവയില്‍ താൻ അതീവ ശ്രദ്ധാലുവായി… ഇന്ന്, ഞാൻ എല്ലാത്തരം അലോപ്പതി മരുന്നുകളിൽ നിന്നും ഇൻസുലിനിൽ നിന്നും മുക്തനായി നിങ്ങളുടെ മുന്നിൽ നിൽക്കുന്നു,” ലോക കരൾ ദിനത്തിൽ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.  

വ്യായാമത്തെയും ഉറക്കത്തെയും ഗൗരവമായി കാണാൻ 2020 മുതലുള്ള തന്റെ ശരീരഭാരം കുറയ്ക്കൽ യാത്രയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചുകൊണ്ട്, ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു. “ശരീരത്തിന് രണ്ട് മണിക്കൂർ വ്യായാമത്തിനും തലച്ചോറിന് ആറ് മണിക്കൂർ ഉറക്കത്തിനും നീക്കിവയ്ക്കാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. ഇത് വളരെ ഉപകാരപ്രദമാകും. ഇത് എന്റെ സ്വന്തം അനുഭവമാണ്,” അമിത് ഷാ പറഞ്ഞു..  

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്‌സേന, മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ഷായോടൊപ്പം വേദി പങ്കിട്ടു. “പ്രശംസനീയമായ” ഈ സംരംഭത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു: “എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയും. പൊണ്ണത്തടിയെക്കുറിച്ച് അവബോധം വളർത്തിക്കൊണ്ട് നമുക്ക് ഒരുമിച്ച് ആരോഗ്യകരവും ഊർജ്ജസ്വലവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാം”